പറ്റ്ന: വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനു ശേഷം ഗര്‍ഭിണിയായ ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാന്‍ കന്യകയായ പെണ്‍കുട്ടിയുടെ കണ്ണും രക്തവും അഭിഷേകം ചെയ്ത ചരട് കെട്ടണമെന്ന് മന്ത്രിവാദി. വീട്ടിലേക്ക് പോകുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലി നല്കി യുവാവ്
സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. സഹായം നല്കിയ രണ്ടു് ഗ്രാമവാസികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ മുംഗേറിലാണ് സംഭവം.
കണ്ണ് ചൂഴ്ന്നെടുക്കുകയും ആന്തരികാവയവങ്ങളില്‍ മുറിവേറ്റ നിലയിലുമാണ് എട്ടുവയസുകാരിയുടെ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കണ്ടെത്തിയത്.
ആന്തരികാവയവങ്ങളിലേറ്റ മുറിവുകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതാണെന്നതിനാല് പോസ്റ്റ്മോര്‍ട്ടം നടത്തി. എന്നാല്‍ ബലാത്സംഗത്തിന്റെ തെളിവുകള്‍ കണ്ടെത്താനായില്ല. എന്നാല്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
രാംനഗറില്‍ താമസിക്കുന്ന ദിലീപ് കുമാറാണ് കേസിലെ മുഖ്യപ്രതി. ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാന്‍ പെണ്‍കുട്ടിയെ ബലി നല്‍കണമെന്ന് മന്ത്രവാദി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭാര്യ ഗര്‍ഭിണിയായിരുന്നില്ല.
ഏഴ് വര്‍ഷം കഴിഞ്ഞാണ് യുവതി ഗര്‍ഭിണിയായത്. അതിനായി കന്യകയായ പെണ്‍കുട്ടിയുടെ കണ്ണും രക്തവും അഭിഷേകം ചെയ്ത ചരട് കെട്ടണമെന്ന് മന്ത്രിവാദി പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ ബലി നല്‍കിയത്. ബലി നല്കാന് പെണ്‍കുട്ടിയെ ലഭിക്കുന്നതിനായി ഇവര്‍ ഗ്രാമവാസികളെ സമീപിക്കുകയായിരുന്നു.
വീട്ടിലേക്ക് പോകുകയായിരുന്ന ഒരുപെണ്‍കുട്ടിയെ ഈ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലിനല്‍കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക