എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തിയ കേസിൽ ബീഹാർ സ്വദേശികളായ സോനുകുമാർ യാദവിനെയും മനീഷിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.
കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 8 ദിവസത്തേക്കാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
കോതമംഗലം നെല്ലിക്കുഴിയിൽ ദന്തൽ വിദ്യാർഥിനി മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് നൽകിയത് ബീഹാർ സ്വദേശിയായ സോനുകുമാർ മോദി ആയിരുന്നു.
മനീഷ് ആണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. പട്നയിൽ നിന്ന് മനീഷ് ആയിരുന്നു രഖിലിനെ മുൻഗറിൽ എത്തിച്ചത്. അഖിലിനെ സുഹൃത്തുക്കൾ നിന്നുള്ള വിവരത്തിന് അടിസ്ഥാനത്തിലാണ് കോതമംഗലം എസ് ഐ മാഹിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബീഹാറിൽ എത്തിയാണ് ഇരുവരെയും പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതിനിടെ പ്രദേശവാസികൾ നിന്ന് പോലീസിന് നേരെ പ്രതിഷേധം ഉണ്ടായിരുന്നു. പോലീസ് വെടിയുതിർത്തതിനെതുടർന്നാണ് ഇവർ പിരിഞ്ഞുപോയത്. ബീഹാർ പോലീസിന്റെ സഹായത്തോടെയാണ് കേരളത്തിൽ നിന്നുള്ള പോലീസ് സംഘം ഇരുവരെയും പിടികൂടിയത്.
സോനുകുമാർ മോദിയെയും മനീഷിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികൾക്ക് തോക്ക് നൽകിയത് പ്രതികൾ സമ്മതിച്ചതായാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമ്പോൾ കേസിനെക്കുറിച്ച് മറ്റു വിവരങ്ങളും ലഭ്യമാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
രഖിലിന്റെ സുഹൃത്തുക്കൾക്ക് തോക്ക് വാങ്ങിയതിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ബീഹാറിൽ നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.
പ്രതികളെ ചോദ്യം ചെയ്താൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ ബീഹാറിൽ എത്തിച്ച് തെളിവ് എടുക്കുന്നതിനും പോലീസ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക