പരസ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകന് ശാന്തിവിള ദിനേശ്. പരസ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
മോഹന്‍ലാലിന്റെ പരസ്യം കണ്ട് ഒരു ധനകാര്യസ്ഥാപനത്തിലെത്തിയ ആരാധകന്റെ ശബ്ദസംഭാഷണം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത് . പരസ്യം ഫേക്ക് ആയിരുന്നു എന്ന് പറയുന്ന ആരാധകന്റെ ശബ്ദമാണ് ശാന്തിവിള ദിനേശ് കേള്‍പ്പിക്കുന്നത് .
കൂടാതെ മോഹന്‍ലാലിനോട് ഇത്തരത്തിലുള്ള പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് പറയണമെന്നും ഇയാള്‍ ശാന്തിവിള ദിനേശിനോട് പറയുന്നുണ്ട്.
കോടിക്കണക്കിന് ആരാധകരുള്ള മോഹന്‍ലാല്‍ ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ അഭിനയിക്കരുത് . മോഹന്‍ലാലിന്റെ വായില്‍ നിന്ന് വരുന്ന മൊഴിമുത്തുകള്‍ കേട്ട് വിശ്വസിക്കുന്നവരാണ് കേരളത്തിലെ പ്രേക്ഷകര്‍.
അതിനാല്‍ അവരെ പറ്റിക്കുന്ന പരസ്യങ്ങളില്‍ ഇനിയെങ്കിലും അഭിനയിക്കരുത്. ഒരു ബ്രാന്‍ഡ് അംബാസിഡര്‍ ആകുമ്പോള്‍ അല്പം ഉത്തരവാദിത്വം വേണം .
അഭിനേതാക്കള്‍ സിനിമയില്‍ സരോജ് കുമാര്‍ ചെയ്യുന്നത് പോലെ പപ്പടം കയറ്റി അയച്ചും മറ്റ് ബിസിനസ് ചെയ്തുമൊക്കെ പൈസ ഉണ്ടാക്കിക്കോ. എന്നാല്‍ നിങ്ങളെ വിശ്വസിക്കുന്ന, ആരാധിക്കുന്ന ഒരു വലിയ സമൂഹം ഈ നാട്ടിലുണ്ട്. അവരെ ഒരിക്കലും ഒറ്റുകൊടുക്കരുത്.
പ്രത്യേകിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ 40 വര്‍ഷമായി പൊന്നു പോലെയാണ് ജനങ്ങള്‍ കൊണ്ട് നടക്കുന്നത്. അവരെ പറ്റിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ മേഹാന്‍ലാല്‍ ചെയ്യരുതെന്നും ശാന്തിവിള ദിനേശ് തന്റെ യുട്യൂബ് ചാനലിലൂടെ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക