കാബൂള്‍: താലിബാന് അധികാരം പിടിച്ചടക്കിയതോടെ അഫ്ഗാനില്‍ തന്നെ തുടരുകയാണ് രത്തന്‍നാഥ് ക്ഷേത്രത്തിലെ ഹിന്ദുപുരോഹിതനായ പണ്ഡിറ്റ് രാജേഷ് കുമാര്‍.
അഫ്ഗാനില്‍ താലിബാന് ആക്രമണം തുടരുമ്പോള്‍ കാബൂള്‍ വിട്ടുപോകാന്‍ നിരവധി പേരാണ് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചത്. പലരും ആവശ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ക്ഷേത്രത്തോടുള്ള അചഞ്ചലമായ കൂറ് കാരണം അയാള്‍ രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടിയില്ല.
ഭരദ്വാജ് എന്നയാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ; രത്തന്‍ നാഥ് ക്ഷേത്രത്തിലെ പുരോഹിതനായ പണ്ഡിറ്റ് രാജേഷ് കുമാര്‍ പറയുന്നു. കാബൂള്‍ വിട്ടുപോകാന്‍ കാബൂളിലെ ഹിന്ദുക്കള്‍ തന്നെ പ്രേരിപ്പിക്കുകയും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.
എന്നാല്‍ തന്റെ പൂര്‍വ്വികര്‍ നൂറുകണക്കിന് വര്‍ഷങ്ങളായി ഈ ക്ഷേത്രത്തെ സേവിക്കുകയാണ്. അത് വിട്ടുപോകാന്‍ താന്‍ തയ്യാറല്ല. താലിബാന് തന്നെ കൊന്നാല്‍ അത് ദൈവഹിതമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക