കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നല്കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായി റിപ്പോർട്ട്. അതിനാൽ തന്നെ ഉടൻ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
അടിമാലി മാങ്കുളത്ത് റിസോർട്ട് ഉടമയെ സ്വന്തം റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഒന്‍പത് ജില്ലകളില്‍ ഐ ഗ്രൂപ്പ് പ്രതിനിധികള്‍ അധ്യക്ഷന്മാരാകും. എ ഗ്രൂപ്പിന് അഞ്ച് പ്രസിഡന്റുമാരെയാണ് ലഭിക്കുക. പക്ഷെ, വനിതാ ഡിസിസി പ്രസിഡന്റുമാര്‍ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാല്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക