താലിബാന്റെ അധീനതയിലായ കാബൂളിൽ നിന്ന് രക്ഷതേടിയുള്ള പ്രയാണത്തിലാണ് ജനങ്ങൾ. ഇതിനിടെ പുറത്തുവരുന്ന കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. വിമാനത്താവളത്തിൽ വച്ച് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികരോട് ജനങ്ങൾ രക്ഷിക്കാനായി കേണപേക്ഷിക്കുകയാണ്. വിമാനത്താവളത്തിന്റ ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകള്‍ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ അപേക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
താലിബാനെ ഭയന്ന് കൈക്കുഞ്ഞുങ്ങളെ മുള്ളുവേലിക്കപ്പുറത്തേക്ക് എറിഞ്ഞ് കൊടുക്കുന്ന കാഴ്ച തങ്ങളുടെ ഹൃദയം തകർക്കുന്നുവെന്ന് ബ്രീട്ടിഷ് സൈനികർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രക്ഷിക്കാൻ കരഞ്ഞപേക്ഷിച്ച് സ്ത്രീകൾ മുള്ളുവേലിക്കപ്പുറത്തേക്ക് കുട്ടികളെ വലിച്ചെറിയുന്നു. ചില കുരുന്നുകൾ മുള്ളുവേലിയിൽ കുടുങ്ങുന്നു. ഭയാനക കാഴ്ചകൾ.
‘ഞങ്ങളെ സഹായിക്കൂ, താലിബാന് വരുന്നു’ എന്ന് സ്ത്രീകള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിനിടയില്‍, രാജ്യംവിടുന്ന അഫ്ഗാന് പൗരന്മാര്‍ക്കുമുമ്പില്‍ ബ്രിട്ടന്, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. ഇരുപതിനായിരത്തോളം അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൺ അറിയിച്ചു. ഓസ്ട്രേലിയ അഭയാർഥികളെ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.
https://twitter.com/i/status/1428074953690140674
പ്രതികരിക്കാൻ ഇവിടെ എഴുതുക