യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ നടക്കുന്ന ആരോപണം തികച്ചും വ്യക്തിഹത്യ മാത്രമാണെന്ന് ഗവേഷകനയ ദിനു വെയില്. ചിന്താ ജെറോമിന് ഡോക്ടറേറ്റ് ലഭിച്ചതിൽ ആഴിമതി ഉണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഒരു സ്ത്രീയ്ക്കെതിരെ, ഒരു അർദ്ധ ജുഡീഷ്യൽ കമ്മീഷന്റെ അധ്യക്ഷയായിരിക്കുമ്പോൾ തന്നെ ഗവേഷണം പൂർത്തീകരിച്ച ഒരാൾക്കെതിരെ അയാൾ അഴിമതി നടത്തി എന്ന തരത്തിൽ ഗുരുതരമായ, തെറ്റായൊരു ആരോപണം ഉന്നയിക്കുന്നത് ഒട്ടും ധാർമ്മികമല്ല എന്ന് ദിനു വെയിൽ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം:
ചിന്താ ജെറോമിനെതിരെ ഇപ്പോൾ നടക്കുന്ന ആരോപണം തികച്ചും വ്യക്തിഹത്യ മാത്രമാണ്. പ്രാഥമിക അന്വേഷണം പോലും നടത്താതെ ഒരു സ്ത്രീയ്ക്കെതിരെ, ഒരു അർദ്ധ ജുഡീഷ്യൽ കമ്മീഷന്റെ അധ്യക്ഷയായിരിക്കുമ്പോൾ തന്നെ ഗവേഷണം പൂർത്തീകരിച്ച ഒരാൾക്കെതിരെ അയാൾ അഴിമതി നടത്തി എന്ന തരത്തിൽ ഗുരുതരമായ, തെറ്റായൊരു ആരോപണം ഉന്നയിക്കുന്നത് ഒട്ടും ധാർമ്മികമല്ല.
16.10.2016 മുതൽ, അതായത് യുവജന കമ്മീഷൻ അധ്യക്ഷയായ് നിയമിതയായത് മുതൽ ചിന്ത അപേക്ഷ നൽകി Jrf അടിസ്ഥാനത്തിൽ Full time scholar ൽ നിന്ന് Partime Scholar ആയി മാറിയിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ, വിയോജിപ്പുകൾ ചിന്തയുമായ് അനവധിയുണ്ടാവാം. എനിയ്ക്കുമുണ്ട്. ആർക്കെതിരെയാണെങ്കിലും നമ്മൾക്ക് രാഷ്ട്രീയ വിയോജിപ്പുണ്ടെന്ന് കരുതി പ്രാഥമികമായ് അന്വേക്ഷിക്കുകപോലും ചെയ്യാതെ വ്യക്തിഹത്യയ്ക്ക് മുതിരുന്നത് പൂർണ്ണമായും തെറ്റാണ്. നീതികേടാണ്.
ചിന്താ ജെറോമിനെതിരെ ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന കുറിപ്പ്:
അപ്പോ ഒരു പ്രശ്നങ്ങമുണ്ടല്ലോ മിസ്. ചിന്താ ജെറോം. പി എച്ച് ഡിയ്ക്ക് ജെ ആർ എഫ് ആനുകൂല്യം ലഭിച്ചിരുന്നു എന്നാണു താങ്കൾ പറയുന്നത്.
യു ജി സിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് അഥവാ ജെ ആർ എഫ് സ്റ്റൈപ്പന്റ് കൈപ്പറ്റുമ്പോൾ “വരുമാനമുള്ള മറ്റു ജോലികൾ ഒന്നും ചെയ്യുന്നില്ല” എന്നൊരു സത്യവാങ്ങ്മൂലം താങ്കൾ ഒപ്പിട്ടുനൽകിയിട്ടുണ്ട്. സംസ്ഥാന യുവജന കമ്മീഷൻ അംഗം ആയി മാസം ഒന്നരലക്ഷം രൂപ കൈപ്പറ്റിയിരുന്ന താങ്കൾ നിയമപ്രകാരം ജെ ആർ എഫ് സ്റ്റൈപ്പന്റിനു യോഗ്യയല്ല. അഥവാ സത്യവാങ്ങ്മൂലം ലംഘിച്ചിട്ടുണ്ട്.
മറ്റൊന്ന് ഫുൾടൈം പി എച്ച് ഡി എടുക്കുന്ന ആൾ മറ്റ് ജോലികൾ ചെയ്യരുതെന്ന് യു ജി സി നിബന്ധനയുണ്ട്. താങ്കൾ ഫുൾടൈം പി എച്ച് ഡി എടുത്തു എന്നാണു വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. പാർട്ട് ടൈം പി എച്ച് ഡിയ്ക്ക് ജെ ആർ എഫ് ലഭിയ്ക്കുകയുമില്ല.
രണ്ടായാലും താങ്കൾ നിയമവിരുദ്ധമായ രീതിയിലാണു മാസം 48,000 രൂപയ്ക്കടുത്ത് യു ജി സിയിൽ നിന്ന് കഴിഞ്ഞ അഞ്ചുവർഷം കൈപ്പറ്റിയിരുന്നത്.
ഒന്നുകിൽ താങ്കൾ ജോലികൾ ഒന്നും ചെയ്തിരുന്നില്ല/ ശമ്പളം വാങ്ങിയിരുന്നില്ല എന്നു തെളിയിയ്ക്കണം. അല്ലെങ്കിൽ ഇപ്പോൾ ലഭിച്ച പി എച്ച് ഡി രാഷ്ട്രീയസ്വാധീനം വഴി കേരളാസർവ്വകാലാശാലയിൽ നിന്ന് ഒപ്പിച്ചതാണെന്ന് കരുതണം.
ഇതൊന്നുമല്ലെങ്കിൽ താങ്കളെ സ്പെഷ്യൽ സ്റ്റുഡന്റ് ആയി യു ജി സി പരിഗണിച്ച് നിയമങ്ങൾ മുഴുവൻ ഇളവ് ചെയ്തു എന്ന് കരുതണം.
പ്രോട്ടോക്കോൾ തെറ്റിച്ച് കോവിഡ് വാക്സിനെടുത്തതുപോലെ നിസ്സാരപ്രശ്നമല്ല മാഡാം. വിശദീകരിച്ചേ മതിയാവൂ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക