തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച്ചയോടെ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. ഓണക്കാല ഇളവുകളുടെ ഫലമായി സെപ്റ്റംബര്‍ ആദ്യ വാരത്തോടെ പ്രതിദിനം 40000 കൊവിഡ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് വിദഗ്ദര്‍ നല്കുന്ന സൂചന.
സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പ്രതിദിന രോഗ ബാധ 40000 കടന്നേക്കും. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും, മരണ നിരക്കും വർധിക്കുന്ന സാഹചര്യവും ഇക്കാലയളവില്‍ ഉണ്ടാകും.
ആശങ്കപ്പെടുത്ത വിധത്തിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രതിദിനം ഉയരുന്നത്. നിലവില്‍ രോഗ ബാധിതർ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിൽ 78.3 ശതമാനം കിടക്കകളാണ് ഉപയോഗത്തിലുള്ളത്.
സാഹചര്യം നേരിടുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച കൊവിഡ് അവലോകന യോഗം ചേരും.നിയന്ത്രണ കടുപ്പിക്കാനുള്ള തീരുമാനങ്ങള്‍ അവലോകന യോഗത്തില്‍ സർക്കാരില്‍ നിന്നുണ്ടായേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക