അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശം മുതൽ, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സർക്കാർ.
റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 750 ൽ അധികം പേരെ ഇന്ത്യ
അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഭാരത സർക്കാർ ഈ പ്രവർത്തനത്തിന് ‘ദേവി ശക്തി’ എന്ന് പേരിട്ടു.
‘ഓപ്പറേഷൻ ദേവി ശക്തി പുരോഗമിക്കുകയാണ്. 78 പേർ കാബൂളിൽ നിന്ന് എത്തിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സ്, എയർ ഇന്ത്യ, വിദേശകാര്യ മന്ത്രാലയം എന്നിവരുടെ ടീമിന് അശ്രാന്ത പരിശ്രമത്തിന് അഭിവാദ്യങ്ങൾ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയ്ശങ്കർ ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് ഈ രക്ഷാപ്രവർത്തനത്തിന് ദേവി ശക്തി എന്ന് പേരിട്ടത്? ഇതു സംബന്ധിച്ച് ദ്യോഗികമായ ഒരു കാര്യവും ഇതുവരെ പുറത്തുവന്നിട്ടില്ല.
നിരപരാധികളെ അക്രമത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമമായതിനാലാണ് ഓപ്പറേഷൻ ദേവി ശക്തി എന്ന പേര് തിരഞ്ഞെടുത്തതെന്ന് ഓപ്പറേഷനിൽ ഉൾപ്പെട്ട ആളുകളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
അത് പോലെ ‘മാ ദുർഗ്ഗ’ ഭൂതങ്ങളിൽ നിന്ന് നിരപരാധികളെ രക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുർഗാദേവിയുടെ ഭക്തനാണെന്നും നവരാത്രി ദിവസങ്ങളിൽ അദ്ദേഹം ഉപവാസം അനുഷ്ഠിക്കുന്നുവെന്നും റിപ്പോര്ട്ട് പറയുന്നു.
ഈ പ്രവർത്തനം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ജീവിതത്തിൽ പ്രതീക്ഷയും സന്തോഷവും നൽകുന്നുവെന്ന് ആളുകൾ പറയുന്നു. ഈ പ്രവർത്തനം തിന്മയ്ക്കെതിരായ വിജയത്തെ സൂചിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇതിനെ ഓപ്പറേഷൻ ദേവി ശക്തി എന്ന് വിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക