അഫ്ഗാനില്‍ രക്ഷാ ദൗദ്യത്തിനെത്തിയ ഉക്രേനിയൻ വിമാനം ആയുധധാരികളായ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി ഉക്രെയ്നിന്റെ വിദേശകാര്യ ഉപ മന്ത്രി യെവ്ജെനി യെസെനിൻ അറിയിച്ചു.
ഈ വിമാനം ഉക്രെയ്നിലെ ആളുകളെ കൊണ്ടു പോകാനായി അഫ്ഗാനിസ്ഥാനിൽ എത്തിയതായിരുന്നുവെന്നും റഷ്യൻ വാർത്താ ഏജൻസിയായ ടാസ്സിനോട് യെസെനിൻ അറിയിച്ചു.
ഓഗസ്റ്റ് 22 ന് വിമാനം തട്ടിക്കൊണ്ടുപോയതായി അറിഞ്ഞതായി യെവ്ജെനി യെസെനിൻ പറഞ്ഞു. തുടർന്ന് ആഗസ്റ്റ് 24 ന് വിമാനം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഉക്രേനിയൻ പൗരന്മാരെ എയർലിഫ്റ്റ് ചെയ്യുന്നതിനുപകരം, അജ്ഞാതരായ യാത്രക്കാരുമായി വിമാനം ഇറാനിലേക്ക് പുറപ്പെട്ടു.
ഞങ്ങളുടെ രക്ഷാ ദൗത്യവും വിജയിച്ചില്ല, കാരണം ഞങ്ങളുടെ പൗരന്മാർക്ക് കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്ത് എത്താൻ കഴിഞ്ഞില്ല.
എന്നാല്‍ റാഞ്ചല്‍ വാര്‍ത്ത നിഷേധിച്ച് ഇറാന് രംഗത്തെത്തിയിട്ടുണ്ട്. ഇറാനിലെ വ്യോമയാന റെഗുലേറ്റർ ഉക്രെയ്നിന്റെ അവകാശവാദം നിഷേധിച്ചു, ഉക്രേനിയൻ വിമാനം ആഗസ്റ്റ് 23 രാത്രി മഷാദിൽ ഇന്ധനത്തിനായി നിർത്തി, തുടർന്ന് ഉക്രെയ്നിലേക്ക് പോയി രാത്രി 9:50 ന് കിയെവിലെത്തിയതായി ഇറാന് വ്യക്തമാക്കുന്നു.
കാബൂളിലോ മറ്റെവിടെയെങ്കിലുമോ വച്ച് ഉക്രേനിയൻ വിമാനം ഹൈജാക്ക് ചെയ്തിട്ടില്ലെന്ന് ഉക്രേനിയൻ വിദേശകാര്യ മന്ത്രാലയം ചെയർമാൻ ഒലെഗ് നിക്കോലെൻകോ മാധ്യമങ്ങളോട് പറഞ്ഞു. യാഥാർത്ഥ്യത്തിന് നിരക്കാത്ത വിവരങ്ങൾ ചില മാധ്യമങ്ങൾ നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
12 ഉക്രേനിയൻ സൈനിക ഉദ്യോഗസ്ഥർ തിരിച്ചെത്തിയതായും വിദേശ പത്രപ്രവർത്തകർ ഉൾപ്പെടെ നിരവധി പേരെ ഒഴിപ്പിച്ചതായും പ്രസിഡന്റ് ഓഫീസ് അറിയിച്ചു. ഉക്രെയ്നിൽ നിന്നുള്ള നൂറോളം പേരെ ഇനിയും അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക