അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനിക പിന്മാറ്റം ഓഗസ്റ്റ് 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന യുഎസിന് താലിബാന് അന്ത്യശാസനം നല്‍കിയതിന് ഒപ്പമാണ് സ്വന്തം ജനതയ്ക്കും താലിബാന് മുന്നറിയിപ്പ് . അഫ്ഗാന് പൗരന്മാര് രാജ്യം വിടാന്‍ ശ്രമിക്കരുത് എന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
ഈ സാഹചര്യം രാജ്യത്തിന് പുറത്ത് എത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് തിരിച്ചടിയാവുമെന്ന് വ്യക്തമാക്കുയാണ് അഫ്ഗാനില്‍ നിന്നും മടങ്ങിയെത്തിയ മലയാളി ദിദില്‍.
താലിബാനെ പേടിച്ച് രാജ്യം വിടുന്നവരാണ് കാബുള്‍ വിമാനത്താവളത്തിന് പുറത്ത് നില്‍ക്കുന്നത്. മരണം മുന്നില്‍ കണ്ടാണ് അവര്‍ നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരെ താലിബാന് സംഘം തടഞ്ഞേക്കാം, ആക്രമിക്കപ്പെട്ടേക്കാം.
യുഎസ് ആണ് ഇപ്പോഴും കാബൂള്‍ വിമാനത്താവളത്തെ നിയന്ത്രിക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് അഫ്്ഗാനികള് ആക്രമിക്കപ്പെട്ടേക്കാം. അത് കൊണ്ടാണ് വിമാനത്താവളത്തിന് ഉള്ളില്‍ കയറിക്കൂടാന്‍ അവര്‍ ശ്രമിക്കുന്നത്.
വിമാനത്തിന്റെ ടയറില്‍ എങ്കിലും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് അവര്‍. രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അറിഞ്ഞ് തന്നെയാണ് അഫ്ഗാനികള്‍ ഇത്തരം സാഹചര്യം തിരഞ്ഞെടുക്കുന്നത്.
രാജ്യത്തിന് പുറത്ത് എത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. താന്‍ മടങ്ങുമ്പോഴും വിമാനത്താവളത്തിന് പുറത്ത് അയ്യായിരത്തിലധികം പേര് കാത്തിരിക്കുന്നുണ്ടെന്നും ദിദില്‍ പറയുന്നു.
പ്രസ്താവനകളിലൂടെ താലിബാന് ശ്രമിക്കുന്നത് ലോക ശ്രദ്ധ പിടിച്ച് പറ്റാനാണ്. അതിന് അനുസരിച്ചുള്ള നിലപാടാണ് അവര്‍ പുറത്ത് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്ഥിതി ഇതൊന്നുമല്ല. തന്റെ അഫ്ഗാനി സുഹൃത്തിന്റെ നില ഇതിന് ഉദാഹരണമാണ്.
കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീട്ടില്‍ നിന്ന് വിളിച്ചറക്കി മര്‍ദിച്ച സംഭവം ഉണ്ടായിരുന്നു. തന്നെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. യുഎസ് ആസ്ഥാനമായ കമ്പനിയ്ക്ക് വേണ്ടി ജോലി ചെയ്തു എന്നതാണ് അവന് ചെയ്ത തെറ്റ്.
ഇന്നലെ രാത്രി അവന് എന്നെ വിളിച്ചിരുന്നു. ഇന്ത്യയിലേക്ക് വരാന്‍ എന്തെങ്കിലും അവസരം ഉണ്ടെങ്കില്‍ ചെയ്തു തരാമോ എന്നാണ് ചോദിച്ചത്. ജീവന് ഭയന്ന് എവിടെയോ ഒളിച്ച് കഴിയുകയാണ് അവര്‍.
പുരുഷന്മാരോട് ഇതാണ് ചെയ്യുന്നത് എങ്കില്‍ സ്ത്രീകളെ താലിബാന് എങ്ങനെ ആയിരിക്കും ചെയ്യുക. താലിബാന് ഭരണത്തിലേറി ഒരാഴ്ച കഴിഞ്ഞാണ് താന്‍ അഫ്ഗാനില്‍ നിന്ന് തിരിച്ച് വരുന്നത്. അത്രയും ദിവസം ഒരു വനിതെയെ പോലും ബുര്‍ഖ ധരിക്കാതെ പുറത്ത് കണ്ടിരുന്നില്ല എന്നും ദിദില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക