കാബുള്‍: അഫ്ഗാനിസ്ഥാനിലെ ജോലിചെയ്യുന്ന സ്ത്രീകളോട് അവരുടെ സുരക്ഷ ഉറപ്പാക്കാൻ ശരിയായ സുരക്ഷാ സംവിധാനം ഉണ്ടാകുന്നതുവരെ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് താലിബാൻ. “ഇത് വളരെ താൽക്കാലികമായ നടപടിക്രമമാണ്” താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു,
സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലിയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങളിൽ താലിബാൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ “സുരക്ഷ” കാരണങ്ങളാൽ അവർ വീട്ടിൽ തന്നെ തുടരണം. സബീഹുല്ല മുജാഹിദ് ചൊവ്വാഴ്ച കാബൂളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
താലിബാൻ തങ്ങളുടെ മുൻകാലത്തെപ്പോലെ രാജ്യത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇത്തവണ സ്ത്രീകളെ ജോലിയിൽ നിന്ന് തടയുകയോ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുകയോ ചെയ്യില്ലെന്ന് താലിബാൻ ഉറപ്പു നൽകിയെങ്കിലും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക