പോത്തന്‍കോട് : പോലീസ് ജീപ്പ് കാറിലിടിച്ച് നിയമവിദ്യാര്‍ത്ഥിനി മരിച്ചു. ദേശീയപാതയില്‍ കോരാണി കാരിക്കുഴി വളവിലാണ് അപകടം നടന്നത്.
കൊല്ലം ആശ്രാമം സ്വദേശിനി അനൈന (21) യാണു മരിച്ചത്. ലോ കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികൂടിയാണ് അനൈന .നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറില്‍ ഇടിച്ചുകയറുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന സഹോദരന് അംജിത്തിനെയും മാതാപിതാക്കളായ സജീദിനെയും റജിയെയും പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗര്‍ വന്ദനം ഹൗസില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു അനൈനയുടെ കുടുംബം.അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം.
കാറിന്റെ പിന്‍സീറ്റില്‍ വലതു ഭാഗത്തായിരുന്നു അനൈന ഇരുന്നത് . എതിര് ദിശയില്‍ അമിതവേഗത്തില്‍ വന്ന ചിറയിന്‍കീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയില്‍ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു. അനൈനയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക