യുവാവിന്റെ മൊഴി ഇങ്ങനെ: ‘‘വ്യായാമത്തിനായും മറ്റും ഞാൻ ഇടയ്ക്കു സന്ദർശിക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. ബൈക്കിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെയാണ് 25-30 വയസ്സിനിടെ പ്രായമുള്ള 6 പേർ ചേർന്ന് തടഞ്ഞുനിർത്തി ആക്രമിച്ചത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം അക്രമി സംഘം 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് അച്ഛനെ ഫോണിൽ വിളിപ്പിച്ചാണ് പണം ആവശ്യപ്പെട്ടത്. സംഭവം പൊലീസിനെ അറിയിച്ചാൽ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.’’
പണം കൈമാറിയോ എന്ന കാര്യം വ്യക്തമാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും മൊഴി എടുക്കാറായിട്ടില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക