മൈസൂരു : മൈസൂരു കൂട്ട ബലാത്സംഗക്കേസില്‍ മലയാളികളെ ആശങ്കയിലാക്കി പ്രതികള്‍ മലയാളികളടക്കമുള്ള എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണെന്ന് സൂചന.
കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ ഡിജിപി പ്രവീണ്‍ സൂദ് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച മൈസൂരുവിലെത്തി ഡിജിപി ഇന്ന് സംഭവം നടന്ന ചാമുണ്ടിഹില്‍സ് സന്ദര്‍ശിക്കും. അതേസമയം പ്രതികളെന്ന് സംശയിക്കുന്നവര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
മൈസൂരുവില്‍ പഠിക്കുന്ന പ്രതികള്‍ സംഭവദിവസം നഗരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സ്ഥിരീകരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങളില്‍നിന്നുള്ള വിവരം.
ഇതിന്റെ ഭാഗമായി പ്രതികള്‍ എന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹപാഠികളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സംശയ നിഴലിലുള്ളത്.
പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് ടവര്‍ രേഖകള്‍ പരിശോധിച്ചാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് എത്തിയത്. സംശയാസ്പതമായ 20 സിം കാര്‍ഡുകളാണ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ ആറെണ്ണം വിദ്യാര്‍ത്ഥികളായിരുന്നു.
മുന്നെണ്ണം മലയാളികളും ഒന്ന് തമിഴ്നാട് സ്വദേശിയുടേയുമാണെന്നും തിരിച്ചറിഞ്ഞു. സംഭവം നടന്നതിന് പിന്നാലെ മൈസൂരു സര്‍വകലാശാലയുടെ പരിധിയിലെത്തിയ ഈ നാല് നമ്പറുകളും പിന്നാലെ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ഇതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക