ആറന്മുളയിൽ നാളെ അഷ്ടമിരോഹിണി വളളസദ്യ. ഉതൃട്ടാതി ജലഘോഷയാത്രയില്‍ പങ്കെടുത്ത മൂന്നു പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി. വളളസദ്യയിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
വള്ള സദ്യ ഒരുക്കുന്നതിന് പാളത്തൈരുമായി എത്തിയ കാഞ്ഞിരപ്പള്ളി ചേനപ്പാടിയില്‍ നിന്നുള്ള സംഘത്തെ ആചാരപൂര്‍വം സ്വീകരിച്ചു. ആറുപത്തിനാലു വിഭവങ്ങളാണ് സദ്യയ്ക്ക് തയാറാകുന്നത്.
കിഴക്കൻ മേഖലയെ പ്രതിനിധീകരിച്ച് കോഴഞ്ചേരി, മധ്യ മേഖലയിൽ നിന്ന് മാരാമൺ, പടിഞ്ഞാറൻ കരകളെ പ്രതിനിധീകരിച്ച് കീഴ്്വൻമഴി പളളിയോടങ്ങളാണ് അഷ്ടമിരോഹിണി വളള സദ്യയ്ക്കെത്തുക. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതിയില്ല. നാലമ്പലത്തിന് പുറത്ത് മൂന്ന് ഓഡിറ്റോറിയങ്ങളിലായി പള്ളിയോടങ്ങളില്‍ എത്തിയ കരക്കാര്‍ക്ക് സദ്യ ക്രമീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക