ഡല്‍ഹി: ഹരിയാനയില്‍ കര്‍ഷകരുടെ തലകള്‍ അടിച്ച് പൊട്ടിക്കാന്‍ ആജ്ഞ നല്കുന്ന കര്‍നാല്‍ ജില്ലാമജിസ്ട്രേറ്റ് ആയുഷ് സിന്‍ഹയുടെ വീഡിയോ പുറത്ത്.
ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ തലകളില്‍ പരുക്കേല്‍ക്കുന്ന വിധം അവരെ എതിരിടാനാണ് ആയുഷ് സിന്‍ഹ പൊലീസിന് ഉത്തരവ് നല്‍കുന്നത്. വിഡീയോ പുറത്തുവന്നതോടെ വന്‍ വിമര്‍ശനം ഹരിയാന സര്‍ക്കാരിനെതിരെ ഉയര്‍ന്നു.
വീഡിയോയില്‍ കര്‍നാല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹ ഒരു കൂട്ടം പൊലീസുകാരുടെ മുന്നില്‍ നല്‍ക്കുകയും പ്രതിഷേധിക്കുന്ന ഒരു കര്ഷകന് പോലും ബാരിക്കേഡിന് അപ്പുറത്ത് കടക്കരുതെന്ന് നിര്‍ദേശം നല്‍കുന്നതും വ്യക്തമായി ദൃശ്യമാണ്.
പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് ആരാണെങ്കിലും പൊലീസ് നിശ്ചയിച്ച അതിര്‍ത്തിക്കപ്പുറത്ത് കടത്തി വിടരുത്. ലാത്തി എടുത്ത് പ്രതിഷേധക്കാരെ ശക്തമായി നേരിടുക. ഇതാണ് കൃത്യമായി ചെയ്യേണ്ടത്. ഇതിന് പ്രത്യേകിച്ച് നിര്‍ദേശമൊന്നും ആവശ്യമില്ല.
അവരെ നല്ലതുപോലെ അടിക്കുക.ഏതെങ്കിലും ഒരു പ്രതിഷേധക്കാരന് പിന്നെയും അവിടെയുണ്ടെങ്കില്‍ അവന്റെ തല അടിച്ച് പൊട്ടിക്കണമെന്നുമാണ് ആയുഷ് സിന്‍ഹ വിശദമായി നിര്‍ദേശം നല്‍കുന്നത്.
എന്തെങ്കിലും സംശയമുണ്ടോയെന്ന് പൊലീസുകാരോട് സിന്‍ഹ ചോദിക്കുന്നതും ഇല്ലെന്ന് അവര്‍ മറുപടി പറയുന്നതും വിഡീയോയില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ ആയുഷ് സിന്‍ഹയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക