കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്ക്കണം.
സംസ്ഥാനം വിട്ട് പോകരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ജൂൺ 28നാണ് കേസിൽ അർജ്ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് അർജ്ജുൻ അയങ്കി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക