കുറച്ചുകാലം സിനിമയില്‍ നിന്നും വിട്ടു നിന്നതിനെ കുറിച്ച് മനസ്സ് തുറന്ന് സുരേഷ് ഗോപി. നീട്ടിവെച്ചിരുന്ന സിനിമാ പദ്ധതികള്‍ തുടങ്ങാമെന്ന് സമ്മതം പറഞ്ഞത് മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് അക്കൗണ്ടില്‍ ഇല്ലായിരുന്നതു കൊണ്ടാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ ആവില്ല. സോഷ്യല്‍ മീഡിയയിലൂടെയോ ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളിലൂടെ താന്‍ കണ്ടെത്തുകയാണ്. തന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് വിളിച്ച് പറയും. അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവര്ക്കും കൊടുക്കാനുള്ള ധനസമ്പാദ്യം തനിക്കില്ല.
കഴിഞ്ഞ 5 വര്‍ഷം താന്‍ സിനിമയില്‍ ഇല്ലായിരുന്നെന്നും ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത്. താന്‍ ഉള്ളതില്‍ നിന്നല്ല, ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്യുന്നത്. സിനിമയില്‍ നിന്നും വിട്ട് നിന്ന സമയത്ത് മകളുടെ ഫീസ് അടക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല.
തനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് തന്റെ അക്കൗണ്ടിലില്ലായിരുന്നു. ഇതാണ് തന്റെ മനസില്‍ വലിയ മാറ്റം കൊണ്ടുവന്നതെന്നും അവിടെയാണ് നീട്ടിവെച്ചിരുന്ന സിനിമാ പദ്ധതിയായ ‘കാവല്‍’ തുടങ്ങാം എന്ന് സമ്മതം പറഞ്ഞതെന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതെന്നും സുരേഷ് ഗോപി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക