ന്യൂഡല്‍ഹി : പതിനേഴ് മാസത്തെ അടച്ചിടലിന് ശേഷം സുപ്രീം കോടതിയില്‍ ഇന്നു മുതല്‍ തുറന്ന കോടതിയല്‍ വാദം പുനരാരംഭിക്കും.
പരിമിതമായ വാദം കേള്‍ക്കലിനാണ് സുപ്രീം കോടതി തുടക്കമിടുന്നത്.
അന്തിമ വാദം കേള്‍ക്കേണ്ട കേസുകളില്‍ ചൊവ്വ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ പരിഗണിക്കും. തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആയി തന്നെയാവും വാദം കേള്‍ക്കല്‍.
തുറന്ന കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകര്‍ മുന്‍കൂറായി സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കണം.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മാര്‍ച്ച് 25 നാണ് സുപ്രീം കോടതി നേരിട്ടുള്ള വാദം കേള്‍ക്കല്‍ നിര്‍ത്തിവെച്ചത്.
സാമൂഹിക അകലമടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക