വിവാഹ വാഗ്ദ്ധാനം നല്കി പീഡനത്തിനിരയാക്കി എന്ന മലയാളി നേഴ്സിന്റെ പരാതിയിലാണ് കോട്ടയം സ്വദേശി അറസ്റ്റിലായത്. ഗ്രീനു ജോർജ് ആണ് അറസ്റ്റിലായത്. പരാതിക്കാരിയുടെ സഹപ്രവർത്തകനായ ഇയാളെ ഡൽഹി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
2014 മുതല്‍ ഗ്രീനു തന്നെ വിവാഹ വാഗ്ദ്ധാനം നല്കി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. കൂടാതെ 2015 മെയ് മാസം താമസസ്ഥലത്തു വച്ചു ശീതളപാനീയത്തില്‍ ലഹരിമരുന്നു കലര്‍ത്തി മയക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും , ബഹളം വച്ചപ്പോള്‍ ഇയാള്‍ പിന്മാറിയെങ്കിലും ഇതിനിടെ തന്റെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
അതേവര്‍ഷം തന്നെ ഓഗസ്റ്റില്‍ ചണ്ഡിഗഡില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഇരുവരുടെയും ബന്ധം അറിഞ്ഞ ഗ്രീനുവിന്റെ കുടുംബം വിവാഹത്തിനു സമ്മതിച്ചെന്നും, കുടുംബത്തോടൊപ്പം പല തവണ താമസിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതിനിടെ 2019 ഒക്ടോബര്‍ 11ന് യുവാവ് തന്നെ പീഡിപ്പിച്ചു. പിന്നീട് വിവാഹം കഴിക്കണമെന്നുള്ള ആവശ്യം തള്ളികളയുകയായിരുന്നു എന്നും യുവതി പറഞ്ഞു. ഇതിനെത്തുടർന്ന് ഇയാളുടെ കുടുംബവും ഭീഷണിയുമായെത്തിയെന്നും യുവതി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക