ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് ആള് ഇന്ത്യാ ലോയേഴ്സ് യൂണിയന് മാര്‍ച്ച് നടത്തുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെയായിരുന്നു പൊലീസ് ഭീകരമായ ലാത്തിച്ചാര്‍ജ് നടത്തിയത്. കര്‍ഷകര്‍ക്ക് പിന്തുണയും അക്രമികള്‍ക്ക് ശിക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി മുതല്‍ ഹരിയാന ഹൗസ് വരെയാണ് മാര്‍ച്ച് നടത്തുന്നത്.
ശനിയാഴ്ച പൊലീസ് നടത്തിയ അക്രമത്തില്‍ തലയ്ക്ക് പരുക്കേറ്റ സുശൂല്‍ കാജല്‍ എന്ന കര്‍ഷകനാണ് മരിച്ചത്. കര്‍ഷകരുടെ തല അടിച്ച് പൊട്ടിക്കാന്‍ നിര്‍ദ്ദേശം നല്കുന്ന ആയുഷ് സിന്‍ഹയുടെ വീഡിയോയും അന്നേ ദിവസം പ്രചരിച്ചു. കൊല്ലപ്പെട്ട കര്‍ഷകൻറെ വീട് അഖിലേന്ത്യാ കിസാന്‍ സഭ നേതാവ് കൃഷ്ണ പ്രസാദ് സന്ദര്‍ശിച്ചിരുന്നു.
കര്‍ണല്‍ ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ ആയുഷ് സിന്‍ഹയ്ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.അതേസമയം, കര്‍ഷക സമരം പത്താം മാസത്തിലേക്ക് കടന്നിട്ടും കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍്റെ ഭാഗത്ത് നിന്നും ഇതുവരെയും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക