ചെന്നൈ: ‘കൃത്രിമ ബീജ സങ്കലനം പശുവിന്റെയും കാളയുടെയും രതിസുഖം നിഷേധിക്കലാണെന്ന് മദ്രാസ് ഹൈക്കോടതി. പ്രത്യുത്പാദനം എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. അതില്‍ ഇടപെടരുതെന്ന് കോടതി പറഞ്ഞു.
ഇണ ചേരാനുള്ള അവകാശം നിഷേധിക്കുന്നത് നിയമപരമായി മൃഗങ്ങളോടുള്ള ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു.
”പ്രജനനത്തിനായി സ്വാഭാവിക മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഉചിതം. അല്ലാത്തപക്ഷം പശുവിനെ വെറും ഉത്പാദന യന്ത്രമായി കണക്കാക്കലാവും. സ്വാഭാവിക രീതിയിലെ പ്രജനനമാണ് മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്” -കോടതി നിരീക്ഷിച്ചു.
ജെല്ലിക്കട്ടില്‍ വിദേശ ഇനം കാളകളെ ഉപയോഗിക്കുന്നതിന് എതിരായ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ എന്‍ കുരുബകരന്റെയും പി വേല്‍മുരുകന്റെയും പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക