കൊച്ചി: ആലുവ പള്ളിയിൽ ഉന്തും തള്ളും. അങ്കമാലി അതിരൂപതയുടെ കീഴിൽ വരുന്ന ആലുവ പ്രസന്നപുരം പള്ളിയിലാണ് നേരിയ തോതിൽ സംഘർഷം ഉണ്ടായത്.
സീറോ മലബാർ സഭയുടെ കുർബാന ഏകീകരണം സംബന്ധിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം വായിക്കുന്നതിനിടെയാണ് സംഭവം.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ലേഖനം ഇവിടെ വായിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇടയലേഖനം പള്ളിക്ക് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു.
ഇടയലേഖനം വികാരി വായിച്ച ഉടന്‍ ഒരു വിഭാഗം അള്‍ത്താരയിലേക്ക് കയറി തടസപ്പെടുത്തി. ഇതിനെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗം വിശ്വാസികളും രംഗത്തെത്തി. ഇരു വിഭാഗങ്ങളും ഏറെ നേരം വാഗ്വാദവും വെല്ലുവിളികളും നടത്തി. അതിനിടെ ഉന്തും തള്ളുമുണ്ടായി.
എതിർപ്പ് തുടരുന്നതിനിടെ സിനഡ് തീരുമാനത്തെയും കർദിനാളിനെയും അനുകൂലിക്കുന്ന അതിരൂപതയിലെ ഒരു വിഭാഗം വൈദികർ സർക്കുലർ പള്ളികളിൽ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക