കോഴിക്കോട് നിപ ബാധിച്ചു മരിച്ച കുട്ടിയുടെ മൃതദേഹം കണ്ണംപറമ്പ് ഖബറിസ്ഥാനില്‍ സംസ്കരിച്ചു. കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്.
അതേസമയം, രണ്ട് പേര്‍ക്ക് കൂടി നിപ രോഗ ലക്ഷണമുണ്ട്. എന്നാല്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിചിട്ടില്ല. 158 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
20 പേര് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.16 കമ്മറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്.
നിപ ബാധിക്കുന്നവരെ പേ വാര്‍ഡിലേക്ക് മാറ്റും. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നിപ ബാധിച്ച് മരിച്ച കുട്ടി റംബൂട്ടാന് പഴം കഴിച്ചതായി ബന്ധുക്കള്‍ വിവരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക