കോഴിക്കോട്: നിപക്കെതിരായ വാക്സിന് നിര്‍മാണത്തില്‍ വഴിത്തിരിവ്. ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായതായി ബയോക്സിവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തില്‍ അവകാശപ്പെടുന്നു.
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡും ആസ്ട്രെസനകയും വികസിപ്പിച്ച ഓക്സ്ഫഡ് സര്‍വകലാശാലക്കൊപ്പം ബ്രിട്ടനിലെ വാക്സിന് നിര്‍മാതാക്കളായ വാക്സിടെക്കും ചേര്‍ന്നാണ് പുതിയ വാക്സിന് തയാറാക്കിയിരിക്കുന്നത്
കാഡോക്സ്1 എന്ന പരീക്ഷണ വാക്സിന് എട്ട് ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളിലാണ് പരീക്ഷിച്ചത്. നിപയുടെ ബംഗ്ലാദേശ് വകഭേദ വൈറസിെന്റ ൈഗ്ലകോപ്രോട്ടീന് ഘടകം ശേഖരിച്ചാണ് വാക്സിന് പരീക്ഷണത്തിനുപയോഗിച്ചത്. എട്ടു കുരങ്ങുകളില്‍ നാലെണ്ണത്തിന് കാഡോക്സ്1 വാക്സിന് നല്‍കിയായിരുന്നു പരീക്ഷണം. മറ്റു നാലെണ്ണത്തിന് ഡമ്മി പ്രോട്ടീനും കുത്തിെവച്ചു. പിന്നീട് എട്ടു കുരങ്ങുകളുടെയും ശരീരത്തിലേക്ക് നിപ വൈറസ് കടത്തിവിട്ടു.
ഡമ്മി പ്രോട്ടീന്‍ കുത്തിവെച്ച കുരങ്ങുകള്‍ മൂന്ന് ദിവസത്തിനകം നിപ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഇവയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ദയാവധം നടത്തുകയായിരുന്നു. അതേസമയം, കാഡോക്സ്1 വാക്സിന് നല്കിയ നാല് കുരങ്ങുകള്‍ക്കും രോഗം ബാധിച്ചില്ലെന്ന് ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്സ്ഫഡ് സര്‍വകലാശാലയും അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും നടത്തിയ പരീക്ഷണത്തില്‍ അവകാശപ്പെടുന്നു. മനുഷ്യരിലും ഭാവിയില്‍ പരീക്ഷണം നടത്താമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക