ജയ്പുർ: രാജസ്ഥാനിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഹനുമാൻഘട്ട് ജില്ലയിലെ പിലിബാങ്ക പോലീസ് സ്റ്റേഷൻ പരിധിയിലെ സുരേന്ദർ എന്ന മാണ്ഡിയ(19)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് ദുൽമാന ഗ്രാമത്തിൽ താമസിക്കുന്ന 60 വയസ്സുകാരിയെ യുവാവ് അതിദാരുണമായി കൊലപ്പെടുത്തിയത്.
വിധവയായ 60-കാരിയെ യുവാവ് വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വയോധിക ഇതിനെ ചെറുത്തു അതിടെ യുവാവ് വിധവയെ കൊലപ്പെടുത്തി. തുടർന്ന് മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
കൃത്യം നടത്തിയ ശേഷം വയോധികയുടെ സഹോദരീഭർത്താവിനോട് പ്രതി തന്നെ ഇക്കാര്യം വെളിപ്പെടുത്തി. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും എന്താണ് കൊലപ്പെടുത്താൻ കാരണമെന്നും സുരേന്ദർ വിശദീകരിച്ചു. ഇതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കൊലപാതകം നടത്തിയതിന്റെ തലേദിവസവും പ്രതി ഇതേ പോലെ 60-കാരിയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം ഇവരുടെ മൊബൈൽഫോണും പ്രതി തട്ടിയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക