ബംഗളൂരു: നിധി തേടി ഒരു ദിവസക്കൂലിക്കാരൻ വീട്ടിൽ 20 അടി താഴ്ചയുള്ള കുഴി കുഴിച്ചു. ഗ്രാമത്തിലെ താമസക്കാർക്കിടയിൽ ഒരു സംശയവും സൃഷ്ടിക്കാതെ ആ മനുഷ്യനും ഭാര്യയും അവരുടെ വീട്ടിലെ ഒരു മുറിയിൽ കുഴി കുഴിച്ചു. നീക്കം ചെയ്ത മണ്ണ് അവർ വീടിന്റെ മറ്റൊരു മുറിയിൽ നിക്ഷേപിച്ചു.
രണ്ട് ദിവസം മുമ്പ് സംശയാസ്പദമായ ഒരു പ്രവർത്തനത്തെക്കുറിച്ച് പോലീസ് അറിഞ്ഞു. അവർ സ്ഥലം സന്ദർശിച്ചപ്പോഴാണ് സംഭവം അറിയുന്നത്. പോലീസ് അന്വേഷണം നടത്തി, മുന്നറിയിപ്പ് നൽകിയ ശേഷം ആളെ പറഞ്ഞയച്ചു.
കര്‍ണാടകയിലാണ് സംഭവം. ചാമരാജനഗറിലെ അമ്മാനപുര ഗ്രാമത്തിലാണ് വേറിട്ട സംഭവം. നിധിയുണ്ടെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച് വീടിന്റെ അടിത്തറ 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല മുറികളെല്ലാം മണ്ണ് കൊണ്ട് നിറയുകയും ചെയ്തു.
ഒളിച്ചോടി കല്യാണം കഴിക്കാന്‍ ക്ഷേത്രത്തിലെത്തി; മകളെയും കാമുകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി
വീട്ടില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കേസെടുത്തില്ലെങ്കിലും പൊലീസ് ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു.
ഗ്രാമത്തില്‍ മറ്റാരും അറിയാതെ രഹസ്യമായാണ് വീടിനുള്ളില്‍ ഇവര്‍ കുഴിയെടുത്തത്. ഇങ്ങനെ മാറ്റുന്ന മണ്ണ് തൊട്ടടുത്ത മുറിയിലേക്ക് മാറ്റുകയായിരുന്നു പതിവ്. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല. കുഴിയെടുത്തതിനെ തുടര്‍ന്ന് മുറികളെല്ലാം മണ്ണ് കൊണ്ട്് നിറയുകയും ചെയ്തു.
വീട്ടില്‍ നിന്നും കുഴിയെടുക്കുന്ന ശബ്ദം കേള്‍ക്കുന്നതും പെരുമാറ്റത്തിലെ വ്യത്യാസവും നാട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് നിധിവേട്ട പുറത്തറിയുന്നത്. നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കാര്യം പറഞ്ഞ് മനസിലാക്കി.
വീട്ടില്‍ സ്ഥിരമായി മൂര്‍ഖനെ കണ്ടത് ഇരുവരെയും ഭീതിയിലാക്കി. രണ്ടു മാസം മുന്‍പ് ആദ്യമായി മൂര്‍ഖനെ കണ്ടപ്പോള്‍ തല്ലിക്കൊന്നു. വീണ്ടും പാമ്പിനെ കണ്ടപ്പോള്‍ കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്യോല്സനെ കൊണ്ട് നോക്കിച്ചു. വീട്ടില്‍ നിധിയുണ്ടെന്നും അതിന്റെ കാവല്‍ക്കാരാണ് പാമ്പുകളെന്നും ഇയാള്‍ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തി പൂജ നടത്തിയ ശേഷമാണ് കുഴിക്കാന്‍ ഇയാള്‍ നിര്‍ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക