കൊച്ചി: തൃപ്പൂണിത്തുറയില്‍ പറമ്പാണെന്നു കരുതി മുന്നോട്ടെടുത്ത കാർ യാത്രക്കാരടക്കം വീണത് പോള കുളത്തിലേക്ക് .
കടവന്ത്ര സ്വദേശി വേണുഗോപാൽ (56), തിരുവാങ്കുളം സ്വദേശി ബിനോയ് (54) എന്നിവരാണ് കുളത്തിൽ വീണത്. കാറിന്റെ ഡിക്കി ഭാഗം തുറക്കാൻ കഴിഞ്ഞതിനാൽ ഇരുവരും രക്ഷപെട്ടു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കാർ നേരെ പാർക്ക് ചെയ്യുന്നതിനിടെയാണ് കുളത്തിലേക്ക് വീണത്. കുളമാണെന്നറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.
ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ; വാക്സിൻ നൽകുക മൂന്നു ഡോസായി
വേണുഗോപാൽ ആയിരുന്നു ഈ സമയം കാർ ഓടിച്ചിരുന്നത്. കുളത്തിൽ പുല്ല് വളർന്നു നിന്നിരുന്നതിനാൽ കാറിലിരുന്ന് നോക്കിയപ്പോൾ പറമ്പ് പോലെയാണ് തോന്നിയതെന്ന് വേണുഗോപാൽ പറഞ്ഞു.
ഡിക്കി തുറക്കാൻ കഴിഞ്ഞതും ശബ്ദംകേട്ട് സമീപവാസികളടക്കം ഓടിക്കൂടിയതുകൊണ്ടും രക്ഷയായെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭയുടേതാണ് വെള്ളം നിറഞ്ഞുകിടക്കുന്ന ഈ കുളം. കുളത്തിനരികിൽ സംരക്ഷണ ഭിത്തിയോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല. ഇതാണ് അപകടത്തിനിടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക