തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ പുരാവസ്തു വിറ്റ വകയില്‍ വന്‍ തുക തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തിയത് ഇല്ലാത്ത പട്ടേലിന്റെ പേരു പറഞ്ഞ്.
ഡല്‍ഹിയിലെ അക്കൗണ്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന പണം വിട്ടുകിട്ടാന്‍ തനിക്കുവേണ്ടി ഇടപെടുന്നതു ബിസിനസുകാരനായ പട്ടേലാണെന്നാണ് മോന്സന് പരാതിക്കാരെ ധരിപ്പിച്ചത്.
മോൻസൻ മാവുങ്കലുമായി ബാലയ്ക്ക് അടുത്ത ബന്ധമെന്ന് അമൃത സുരേഷിന്റെ അഭിഭാഷകൻ; ബാലയും അമൃതയും തമ്മിലുള്ള വിവാഹമോചനത്തിൽ മോൻസൻ ഇടപെട്ടു, ഇയാളുടെ കലൂരുള്ള വീട്ടിൽ വച്ചാണ് മധ്യസ്ഥ ചർച്ച നടന്നതെന്നു പ്രേം രാജ്; കുടുംബ കോടതിയിൽ കേസ് നടന്നപ്പോൾ ബാല എത്തിയത് മോൻസന്റെ കാറിൽ
‘ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രിയെ അധികാരത്തിലെത്തിക്കാന്‍ പണം മുടക്കിയതു മുഴുവന്‍ പട്ടേലാണ്. 1.75 ലക്ഷം രൂപ ദിവസ വാടകയുള്ള ഡല്‍ഹിയിലെ നക്ഷത്രഹോട്ടലിലാണ് 3 വര്‍ഷമായി പട്ടേലിന്റെ താമസം. പണം കണ്ടു മടുത്തയാളാണ്.’-
ഇങ്ങനെയൊക്കെയാണ് പട്ടേലിനെക്കുറിച്ച് മോന്സന് ഇപ്പോള്‍ പരാതി നല്‍കിയവരോടു പറഞ്ഞത്.
പട്ടേല്‍ ഏതു നാട്ടുകാരന് ആണെന്നൊന്നും ആര്‍ക്കും അറിയില്ല. ഇങ്ങനെയൊരു പട്ടേലിനെ ആരും കണ്ടിട്ടുമില്ല. പരാതിക്കാരനായ യാക്കൂബ് ഒരുതവണ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഫോണില്‍ ചിത്രം കാണിച്ചുകൊടുത്തു.
പരാതിക്കാര്‍ അവിശ്വാസം പ്രകടിപ്പിക്കുമ്പോഴെല്ലാം ഓരോ ഉന്നതരുടെ പേരുകള്‍ മോന്സന് എടുത്തുപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക