കൊച്ചി: കോടികള്‍ വിലമതിക്കുന്ന ഏഴ് ആഡംബര വാഹനങ്ങള്‍ മോന്സന് മാവുങ്കല്‍ കൊച്ചിയിലെത്തിച്ചത് 500 രൂപ മാത്രം നല്കി. ആദ്യം വാങ്ങിയ റേഞ്ച് റോവറിന് മാത്രം 5 ലക്ഷം രൂപ നല്കി.
ബംഗളൂരു കോര്പറേഷന് സര്‍ക്കിളില്‍ പഴയ ആഡംബരക്കാറുകളുടെ വില്പന നടത്തുന്ന ത്യാഗരാജനെ പറ്റിച്ചാണ് ഈ വാഹനങ്ങള്‍ കൊച്ചിയിലെയും േചര്ത്തലയിലെയും വീടുകളില്‍ നിരത്തിയത്. 10 തവണ കൊച്ചിയില്‍ വന്നിട്ടും ത്യാഗരാജന് മോന്‍സന്റെ പൊടിപോലും കിട്ടിയില്ല.
മോന്‍സന്റെ വീട്ടില്‍ നിരത്തിയിട്ടിരിക്കുന്ന ആംഡംബരക്കാറുകളില് ചിലത് രൂപമാറ്റം വരുത്തിയതാണ്. എന്നാല്‍ 8 ആഡംബരവാഹനങ്ങള്‍ ബംഗളൂരുവില്‍ പഴയ ആഡംബരക്കാറുകളുടെ വില്പന നടത്തുന്ന ത്യാഗരാജനെ പറ്റിച്ച് കൊച്ചിയിലെത്തിച്ചവ.
നിതിന മോളെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്, പെൺകുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു
റേഞ്ച് റോവര്‍ വാങ്ങാനാണ് മോന്സന് ആദ്യം ബംഗളൂരു കോര്പറേഷന് സര്‍ക്കിളിലുള്ള ത്യാഗരാജന്റെ ഗാരേജില്‍ എത്തിയത്. 5 ലക്ഷം നല്കി ഇത് വാങ്ങി. പിന്നെയാണ് പറ്റിപ്പിന്റെ മോന്സന് തന്ത്രങ്ങള്‍ പുറത്തെടുത്തത്. സ്ഥിരം കഥാപ്രസംഗം തന്നെ അവതരിപ്പിച്ചു.
വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ വരാനുണ്ടെന്ന് പറഞ്ഞതില്‍ ത്യാഗരാജനും വീണു. വെറും 500 രൂപ മാത്രം പിന്നീട് നല്കി ഒന്നിനു പുറകേ ഒന്നായി ഏഴു കാറുകള്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നു.
ബെന്‍സ്, ബിഎംഡബ്ളിയു, പോര്‍ഷെ തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകള്‍. ഈ കാറുകളുടെ പണം വാങ്ങാനായി 10 തവണയാണ് ത്യാഗരാജന് കൊച്ചിയിലെത്തിയത്. പക്ഷേ മോന്‍സന്റെ പൊടിപോലും കിട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക