ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനം നാളെ നടക്കും. തിരുവനന്തപുരത്ത് വച്ച് വൈകുന്നേരം മൂന്ന് മണിക്കാണ് പുരസ്കാര പ്രഖ്യാപനം നടക്കുക. എൺപത് സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി മത്സരിക്കുന്നത്. പുരസ്കാരത്തിനായി മത്സരിക്കുന്ന നാൽപത് സിനിമകൾ വീതം അവാർഡ് ജൂറികൾ കണ്ടിട്ടുണ്ട്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി ശുപാർശ ചെയ്തിട്ടുള്ളത്.
പൂജാ ഹെഗ്ഡെയ്ക്ക് ജന്മദിനാശംസകളുമായി നടന് പ്രഭാസ്
കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമായിരിക്കും നാളെ തിരുവനന്തപുരത്ത് വച്ച് നടക്കുക. ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷയായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക