നവ്ജോത് സിംഗ് സിദ്ദു തന്നെ പിസിസി അധ്യക്ഷനായി തുടരുമെന്ന് ഹൈക്കമാൻഡ്. സിദ്ദുവിന്റെ രാജി തള്ളിയാണ് ഹൈക്കമാൻഡ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കോൺഗ്രസ് ആസ്ഥാനത്ത് നവ്ജോത് സിംഗ് സിദ്ദു എത്തിയതിന്റെ പിന്നാലെയാണ് ഹൈക്കമാൻഡ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. അതേസമയം, ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് നവ്ജോത് സിംഗും പ്രതികരിച്ചിട്ടുണ്ട്.
ആന്റണി വര്ഗീസ് പെപ്പെ കഥയെഴുതിയ ‘ബ്രഷ്’
കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായി സിദ്ധു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കഴിഞ്ഞ 28 നാണ് പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം നവ്ജോത് സിംഗ് രാജി വച്ചത്. ത്തുതീര്പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക