ഹജ്ജ് തീർത്ഥാടനത്തിനായുള്ള മാർഗരേഖ അടുത്ത മാസം പുറത്തുവരും. ഇത് സംബന്ധിച്ചുള്ള മാർഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. നിബന്ധനകളോട് കൂടിയാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനം നടക്കുക. കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തീര്‍ത്ഥാടനം. അടുത്ത മാസം ആദ്യവാരത്തിലാകും ഹജ്ജ് യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മാത്രമല്ല, കോവിഡ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും കേന്ദ്ര സർക്കാർ ഹജ്ജ് യാത്രക്ക് അനുമതി നൽകുക.
നവംബര്‍ ആദ്യവാരം മാര്‍ഗരേഖ പുറത്തിറക്കുന്നതിനൊപ്പം യാത്രയ്ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങളും ആരംഭിക്കും. 2020, 2021 വര്‍ഷങ്ങളില്‍ മൂവായിരത്തിലധികം സ്ത്രീകള്‍ ഹജ്ജിന് പോകുന്നതിനായി അപേക്ഷ നൽകിയിരുന്നു. അടുത്ത ബന്ധുക്കളായ പുരുഷന്മാര് ഒപ്പമില്ലാതെയുള്ള സ്ത്രീകളാണിവർ. ഇവർക്ക് ഇത്തവണ ഹജ്ജിന് പോകുവാൻ താല്പര്യമുണ്ടെങ്കിൽ അവരുടെ അപേക്ഷകൾ പരിഗണിക്കും. ഹജ്ജിനായുള്ള എല്ലാ നടപടികളും പൂര്‍ണമായും ഡിജിറ്റലായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക