സംസ്ഥാനത്ത് വാക്സീൻ എടുക്കാത്ത എഴുപത് ശതമാനത്തിലേറെ പേരിൽ കോവിഡ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. ആരോഗ്യ വകുപ്പ് കഴിഞ്ഞ മാസം നടത്തിയ സിറോ സർവേയിലാണ് നിർണായകമായ വിവരം.
കോവിഡ് ബാധിച്ചവരില്‍ അഞ്ച് ശതമാനം പേരില്‍ ആന്റിബോഡി സാന്നിധ്യം ഇല്ലെന്നും സര്‍വേയില്‍ കണ്ടെത്തി. ആകെ ജനസംഖ്യയുടെ എണ്‍പത് ശതമാനത്തിലേറെ പേര് പ്രതിരോധം നേടിയ സംസ്ഥാനത്ത് കോവിഡ് കുറയാത്തതും ആശങ്കയാണ്.
വാക്സീൻ എടുക്കാത്ത 18 വയസ്സിനു മുകളിലുള്ള 847 പേരിലാണ് ആന്റിബോഡി പരിശോധന നടത്തിയത്. 847 ല്‍ 593 പേര്‍ക്കും പോസിററീവ് .
വാക്സീന് എടുക്കാത്തവരില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയാല്‍ അതിനര്‍ത്ഥം കോവിഡ് ബാധിച്ചിരുന്നുവെന്നാണ്.
അതായത് സിറോസര്‍വേ പ്രകാരം മുക്കാല്‍ പങ്ക് ജനത്തിനും കോവിഡ് വന്നുപോയിട്ടുണ്ടാകണം. കോവിഡ് ബാധിതരില്‍ 95.55 ശതമാനം പേരിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. കോവിഡ് ബാധിച്ചവരില്‍ എല്ലാവരും പ്രതിരോധം നേടിയിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക