ബീജാപൂര്‍: തെലങ്കാന അതിർത്തിയോട് ചേർന്നുള്ള ബീജാപൂരിൽ ഗ്രേഹൗണ്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് എസ്എൽആർ, എകെ 47 തോക്കുകൾ എന്നിവ പോലീസ് കണ്ടെടുത്തു.
മുലുഗു ജില്ലയിലെ വസേഡു മണ്ഡലത്തിലെ പേരൂർ പോലീസ് സ്റ്റേഷന്റെ അധീനതയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് ഏടൂർനഗരം എഎസ്പി ഗൗഷ് ആലം ‘തെലങ്കാന ടുഡേ’യോട് പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ നിന്ന് ഒരു എസ്എൽആറും രണ്ട് എകെ 47 തോക്കുകളും പോലീസ് കണ്ടെടുത്തു . ഡിസിഎം കേഡറോ അതിൽ കൂടുതലോ ഉള്ള മാവോയിസ്റ്റുകളോ മദ്വി ഹിദ്മ എന്ന ഹിദ്മലു സന്തോഷിന്റെ നേതൃത്വത്തിലുള്ള സൈനിക പ്ലാറ്റൂണിൽ ഉൾപ്പെട്ടവരോ ആണ് ഇവരെന്ന് സംശയിക്കുന്നതായി എഎസ്പി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക