തൃശ്ശൂർ: തൃശ്ശൂർ ശക്തൻ നഗറിൽ ഇരുതല മൂരിയുമായി നാലു പേർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി റാം കുമാർ , ചാലക്കുടി സ്വദേശി സന്തോഷ്, കയ്പമംഗലം സ്വദേശി അനിൽ കുമാർ, നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഫ്ലയിങ് സ്ക്വാഡ് ഓഫിസർ ഭാസി ബാഹുലേയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
അതേസമയം ഇത്തരം നിരോധിത വസ്തു കൈമാറ്റങ്ങളും കച്ചവടങ്ങളും തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമാകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അമൂല്യ വസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയതിന് കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 818 കേസുകളാണ്.
നൂറ് കോടിയോളം രൂപ തട്ടിപ്പിനിരയായവരില്‍ നിന്നും നഷ്ടമായെന്നാണ് പൊലീസിന്റെ കൈവശമുള്ള കണക്ക്. സ്വര്‍ണ്ണച്ചേനയും വെള്ളിമൂങ്ങയും നക്ഷത്ര ആമയും റൈസ് പുള്ളറുമടക്കമുള്ള പല വിധ തട്ടിപ്പുകളിലാണ് മലയാളി തുടർച്ചയായി വീഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക