കൊച്ചി: പുരാവസ്തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയിൽ മോൻസൻ മാവുങ്കലിനെ നവംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
മോൻസൺ മാവുങ്കലിനെ ഡി ആർ ഡി ഒ കേസിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി യൂണിറ്റാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപേക്ഷയിൽ നാളെ ഉത്തരവുണ്ടാവും.
സന്തോഷ് മോന്സന് നല്കിയ പുരാവസ്തുക്കള്‍ ,മജിസട്രേറ്റ് മ്യൂസിയത്തിലെത്തി നേരിട്ട് പരിശോധിക്കാനും ക്രൈംബ്രാഞ്ച് അപേക്ഷ നല്കി. അഞ്ഞൂറിലധികം വരുന്ന ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജാരാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. മൂന്ന് കോടി രൂപയുടെ പുരാവസ്തുക്കള്‍ വാങ്ങി മോൻസൻ പണം തരാതെ വഞ്ചിച്ചെന്നാണ് സന്തോഷിന്റെ പരാതി. മോന്സന് അവകാശപ്പെട്ട മോശയുടെ അംശവടിയും കൃഷ്ണന്റെ ഉറിയും ഒക്കെ ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക