തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് എതിരായി പാര്‍ട്ടി നടപടികള്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്…
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് എതിരായി കുറേ ദുര്‍ബുദ്ധികളും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന വലതുപക്ഷ മാധ്യമങ്ങളും അപവാദ പ്രചരണം നടത്തി അദ്ദേഹത്തെ തകര്‍ത്തുകളയാം എന്ന ധാരണയില്‍ നീങ്ങുകയാണ്. പാര്‍ട്ടി ഷിജുഖാനെതിരെ നടപടി എടുക്കാന്‍ പോവുകയാണ് എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. സിപിഐ(എം) ആരുടെയൊക്കെ പേരില്‍ നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കാനുള്ള ഹുങ്ക് മനോരമ കാണിക്കുകയാണ്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്‍ന്റ് പ്രൊഫസര്‍ ആയി നിയമനത്തിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്ബോള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബസ് കമ്മിറ്റി എന്ന തട്ടിക്കൂട്ട് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഇത്തരമൊരു പോസ്റ്റിലേയ്ക്ക് ഷിജുഖാന് അപേക്ഷ പോലും നല്‍കിയിട്ടില്ല എന്ന് അറിയുമ്ബോള്‍ എത്രമാത്രം ഹീനമായ ഉദ്ദേശം ആണ് ഇതിന്റെ പിന്നില്‍ ഉള്ളത് എന്ന് മനസ്സിലാകും. ഇന്നത്തെ മനോരമയുടെ നാലുകോളം വാര്‍ത്തയാണ് ഇത്.
കേരളത്തിലെ ഏറ്റവും കരുത്തുറ്റ യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാന് എന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ആക്രമിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക