കണ്ണൂർ: ഭരണഭാഷയെന്ന നിലയില്‍ ആദ്യകാലം മുതല്‍ക്ക് തന്നെ മലയാളത്തെ ഉപയോഗിച്ച സ്ഥലമാണ് കണ്ണൂരെന്ന് പ്രമുഖ ചിത്രകാരനും പ്രഭാഷകനുമായ കെ കെ മാരാര്‍ പറഞ്ഞു. 65ാമത് കേരളപ്പിറവിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരമലബാറിലെ ആദ്യകാല റവന്യു രേഖകളില്‍ ഇംഗ്ലീഷിന് പുറമെ മലയാളവും ഉപയോഗിച്ചിരുന്നതായി കാണാം. രേഖകള്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ തുപ്പായി എന്നൊരു തസ്തിക തന്നെ ഓഫീസുകളില്‍ ഉണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ഭാഷാചരിത്രകാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് മലബാറില്‍ സഞ്ചരിക്കാന്‍ ഇംഗ്ലീഷിന് പുറമെ മലയാളത്തിലും രഹരാദിപത്രിക എന്ന പേരില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ഇങ്ങനെ ഉത്തരമലബാറിലെ ഭരണ വ്യവഹാരങ്ങളില്‍ മലയാളം മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതിന് നിരവധി തെളിവുകള്‍ നമുക്കുണ്ട്.
ചർമ്മത്തിൽ നാരങ്ങ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ
ഭരണനിര്‍വ്വഹണ രേഖകള്‍ ചരിത്ര രേഖകളായിരുന്നു. അവ കാലപ്പഴക്കത്തിന്റെ പേരില്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ വിലപ്പിടിപ്പുള്ള പല വിവരങ്ങളും ഇല്ലാതായി. ഇതില്‍ പഴശ്ശി വീരാഹുതിയുടെ ചരിത്ര രേഖകളും. കെ കെ മാരാര്‍ പറഞ്ഞു. സാഹിത്യഭാഷ എന്ന നിലയിലും മലയാളത്തിന് നിരവധി സംഭാവനകള്‍ നല്കിയ ഇടമാണ് കണ്ണൂരെന്നും പറയാം. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സാഹിത്യ ചരിത്രത്തില്‍ രേഖപ്പെടുത്തിയ പയ്യന്നൂര്‍ പാട്ട് മുതല്‍ ചെറുശ്ശേരിയുടെ കൃഷ്ണപാട്ടും ചെറുശ്ശേരി ഭാരതവും ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയും പിറന്ന നാടാണിത്. അതുപോലെ വില്യം ലോഗന് മലയാളത്തെ പഠിച്ച് മലബാര്‍ മാന്വലില്‍ ഇവിടത്തെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണ നിര്‍വ്വഹണത്തിനായി അദ്ദേഹം മലയാള ഭാഷ പഠിച്ചത് മലയാള സാഹിത്യത്തിനും മുതല്‍ക്കൂട്ടായി.
മലയാളത്തിലെ ആദ്യപത്രമായ രാജ്യ സമാചാരം, രണ്ടാമത്തെ പത്രം പശ്ചിമോദയം, ആദ്യ ചെറുകഥയായ കേസരി നായനാരുടെ വാസനാവികൃതി, ആദ്യ അറബി മലയാളം നിഘണ്ടു, ഖുറാന്റെ മലയാളം തര്‍ജമ, 1001 രാവുകളുടെ മലയാള വിവര്‍ത്തനം തുടങ്ങിയവ നടന്ന ഇടം എന്നിങ്ങനെ നിരവധി സവിശേഷതകള്‍ കണ്ണൂരിനുണ്ട്. ശ്രേഷ്ഠ മലയാളത്തിന് കണ്ണൂര്‍ പ്രദേശം നല്കിയ സംഭാവനകള്‍ നിരവധിയുണ്ടെന്നും കെ കെ മാരാര്‍ പറഞ്ഞു.
കലക്ടറേറ്റ് ആംഫി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ എഡിഎം കെ കെ ദിവാകരന് അധ്യക്ഷനായി. മലയാള ഭാഷ പ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു. പി ആര് ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര് ബിജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക