കൊച്ചി: കൊച്ചിയില്‍ ഇന്നലെ നടന്ന വഴിയതടയല്‍ വിവാദത്തില്‍ ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ നല്കിയ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
‘ജോജുവിന്റെ വാഹനത്തിന് കേടുപറ്റി, അതിന് കേസെടുത്തു, സമ്മതിച്ചു. പക്ഷേ എന്തുകൊണ്ടാണ് സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ കേസെടുക്കാത്തത്?
സ്ത്രീകളെ തട്ടിയിടുന്നത് കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പുറകില്‍ക്കൂടിയാണ് അദ്ദേഹം കടന്നുവന്നത്. ക്യാമറ മുഴുവന്‍ മുന്നിലായിരുന്നു. പാലത്തിനോട് അടുപ്പിച്ചായിരുന്നു ചാനലുകാര് നിന്നത്.’ ഷിയാസ് പറഞ്ഞു.
കീമോ തെറാപ്പിയ്ക്ക് പോകാന്‍ ആംബുലന്‍സില്‍ കിടക്കുന്ന കുട്ടിയുണ്ടെന്നാണ് ജോജു പറഞ്ഞത്. അങ്ങനെയൊരു സംഭവമേ അവിടെയില്ലായിരുന്നെന്നും ഷിയാസ് പറഞ്ഞു.
വഴിതടയല്‍ സമരത്തിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. അത് മാനിക്കുന്നു. തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നേതൃത്വം അന്വേഷിക്കട്ടേയെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. ലഹരിക്ക് അടിമപ്പെട്ടുവരുന്നതുപോലെ തുണിയും മടക്കിക്കുത്തിയാണ് സ്ത്രീകള്‍ അടക്കമുള്ള സ്ഥലത്തേക്ക് കടന്നുവന്ന്. ജോജു സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചുവെന്നും ഷിയാസ് ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക