‘അന്തിക്കടപ്പുറത്ത്’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ച് മനസ്സ് തുറന്ന് മനോജ് കെ ജയന്. ഒരിക്കല്‍ മറക്കാന്‍ കഴിയാത്ത പാട്ട് ചിത്രീകരണമായിരുന്നു അതെന്നാണ് നടന് പറയുന്നത്.
രണ്ടുദിവസം കഴിഞ്ഞ് ചിത്രീകരിക്കേണ്ട ‘അന്തിക്കടപ്പുറത്ത്’ പാട്ട് കേട്ടതോടെ എനിക്കും മുരളി ചേട്ടനും ആകെ ടെന്‍ഷനായി. പാട്ട് പാടിയാണ് കളിക്കേണ്ടത്. ചടുലമായ ചുവടുകള്‍ എങ്ങനെ കളിക്കും, അതിനൊത്തു ചുണ്ടിന്റെ ചലനം ശരിയായി വരുമോ എന്നൊക്കെയുള്ള ആശങ്ക ആയിരുന്നു ഞങ്ങള്‍ക്ക്. ഒടുവില്‍ ‘നമുക്ക് ചെയ്യാടാ നീ ധൈര്യമായിട്ടിരിക്ക്’ എന്നു പറഞ്ഞു മുരളി ചേട്ടന്.
ഡാന്‍സ് മാസ്റ്റര്‍ കുറേ ചുവടുകള്‍ പഠിപ്പിച്ചു. ചിത്രീകരണ സമയത്ത് ഞാന്‍ ഇതൊക്കെ ചെയ്യാമെന്ന് അദ്ദേഹത്തിന് ഉറപ്പും കൊടുത്തു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോള്‍ മാസ്റ്റര്‍ പഠിപ്പിച്ചതില്‍ പകുതി ഞാന്‍ മറന്നു പോയി. എന്റെ മനസ്സില്‍ വന്ന ചുവടുകളൊക്കെയാണ് അന്ന് ചെയ്തത്. എങ്കിലും ഭരതേട്ടന് ഉള്‍പ്പെടെ എല്ലാവര്ക്കും അത് ഇഷ്ടമായി.
രണ്ടു ദിവസത്തെ പരിശീലനവും രണ്ട് തവണത്തെ പാട്ട് ചിത്രീകരണവും കഴിഞ്ഞതോടെ ഞാന്‍ ആകെ അവശനായി, കാല് കുഴഞ്ഞ് ആ കടപ്പുറത്ത് വീണു. എല്ലാവരും പേടിച്ചു പോയി. ഉടന്‍ അവിടെയുള്ളവര്‍ വന്ന് എന്നെയെടുത്ത് ഷൂട്ടിംഗിനു വേണ്ടി നിര്‍മ്മിച്ച ചെറിയ കുടിലില്‍ കൊണ്ടു കിടത്തി.
കുറെ നേരം കഴിഞ്ഞാണ് കാല് ശരിയായത്. ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. അതുകൊണ്ട് ‘അന്തിക്കടപ്പുറത്ത്’ എന്ന പാട്ടും അതിന്റെ ഷൂട്ടിംഗും ഒരിക്കലും മറക്കാന്‍ കഴിയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക