ഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹർജിയിൽ ശനിയാഴ്ച വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം.
വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിൽ നഗരത്തിൽ രണ്ട് ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ നിർദ്ദേശിച്ച് സുപ്രീം കോടതി .
“സ്ഥിതി എത്ര മോശമാണെന്ന് ഞങ്ങൾ കണ്ടു. ഞങ്ങളുടെ വീടുകൾക്കുള്ളിൽ പോലും ഞങ്ങൾ മാസ്ക് ധരിക്കുന്നു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വഷളാകുന്നതിനെക്കുറിച്ച് സംസാരിച്ച സിജെഐ രമണ പറഞ്ഞു.
നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിക്കുന്നതുമായി ബന്ധപ്പെട്ട് 17 കാരനായ ഡൽഹി വിദ്യാർത്ഥി ആദിത്യ ദുബെയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ശനിയാഴ്ച ഹർജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക