ഡൽഹി: വായുവിന്റെ ഗുണനിലവാരത്തിൽ പുരോഗതിയില്ലാതെ ശ്വാസംമുട്ടി ഡൽഹി. ശനിയാഴ്ച രാവിലെ ‘വിഷ പുകമഞ്ഞ്’ ഡൽഹിയെ വിഴുങ്ങുകയും വായുവിന്റെ ഗുണനിലവാരം ‘കടുത്ത’ വിഭാഗത്തിൽ തുടരുകയും മൊത്തത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 499 ൽ രേഖപ്പെടുത്തുകയും ചെയ്തു.
മോശം വായുവിന്റെ ഗുണനിലവാരം ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത്, അധികൃതർ വെള്ളിയാഴ്ച ജനങ്ങളോട് ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചു.
ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം അടിയന്തരാവസ്ഥയിലേക്ക് എത്തിയതിനാൽ വാഹന ഉപയോഗം കുറഞ്ഞത് 30 ശതമാനമെങ്കിലും കുറയ്ക്കാൻ സർക്കാർ, സ്വകാര്യ ഓഫീസുകളോട് നിർദ്ദേശിച്ചു.
ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ വിശകലനം അനുസരിച്ച്, എല്ലാ വർഷവും നവംബർ 1 മുതൽ നവംബർ 15 വരെ ഡൽഹിയിലെ ജനങ്ങൾ ഏറ്റവും മോശം വായു ശ്വസിക്കുന്നു
പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒഴിഞ്ഞുമാറുകയും മലിനീകരണത്തെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞു. രാജസ്ഥാൻ സന്ദർശനത്തിനെത്തിയതായിരുന്നു കെജ്രിവാൾ. ചുരു ജില്ലയിലെ സലാസർ ധാമിൽ എത്തിയതായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക