ദില്ലി: അയോധ്യ പുസ്തക വിവാദത്തിൽ വിശദീകരണവുമായി സൽമാൻ ഖുർഷിദ്. തന്റെ പുസ്തകം ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ളതാണെന്ന് സൽമാൻ ഖുർഷിദ്
. സുപ്രീം കോടതി വിധി നല്ലതല്ലെന്ന് ആളുകൾക്ക് മനസിലാക്കി നൽകുന്നതാണ് പുസ്തകമെന്നും രാഷ്ട്രീയവൽക്കരിക്കുന്നവർ അത് ചെയ്തുകൊണ്ടേ ഇരിക്കുമെന്നാണ് പ്രതികരണം. പുസ്തകം എഴുതുന്നവർ എഴുതിക്കൊണ്ടുമിരിക്കും.
നേരത്തെ അയോധ്യ പുസ്തകവിവാദത്തിൽ സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.
ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഹിന്ദുത്വത്തെ ഐഎസ് ഭീകരതയോട് ഉപമിച്ച ഖുർഷിദിന്റെ പുസ്തകത്തിനെതിരെ ഗുലാം നബി ആസാദ് അടക്കം രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക