New Delhi : മികച്ച സാങ്കേതിക സംവിധാനമുള്ള ആശുപത്രികൾക്ക് സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം നടത്താൻ അനുമതി നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനൽ പശ്ചാത്തലമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട മൃതശരീരങ്ങൾ പകൽ സമയങ്ങളിൽ മാത്രമെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി.
വിഷയത്തില്‍ സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്.
സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു.
സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിലുണ്ട്. ആശുപത്രിയുടെ ഫിറ്റ്നസും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാള്‍ വിലയിരുത്തി തെളിവുകള്‍ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
രാത്രി സമയങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനങ്ങൾ ഉള്ള ആശുപത്രികൾക്കാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്. കൂടാതെ ഇത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നത് 100 ശതമാനം കുറ്റമറ്റതായിരിക്കണമെന്ന് കേന്ദ്രം ആശുപത്രികൾക്ക് നിർദേശം നൽകിട്ടുണ്ട്. മറ്റ് നിയമ പ്രശ്നങ്ങൾ ഒഴുവാക്കുന്നതിന് പോസ്റ്റ്മോർട്ടം നടത്തുന്നത് വീഡിയോയായി ചിത്രീകരിക്കണമെന്ന് നിർദേശവും നൽകിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക