ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാര്‍ കടത്തിക്കൊണ്ടുപോയ ടിപ്പു സുൽത്താന്റെ സിംഹാസനത്തിന്റെ താഴികക്കുടം ലേലത്തിന് വെച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. യുകെ ഗവൺമെന്റിന്റെ കലാ സാംസ്കാരിക വകുപ്പ് 15 കോടിക്ക് ലേലത്തിന് വെച്ചിരിക്കുന്നത്.
ടിപ്പു സുൽത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന എട്ട് സ്വര്ണ്ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴിക കുടങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്.
യുകെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14.98 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതേ സമയം ലേലത്തില്‍ ഇത് ബ്രിട്ടീഷ് പൗരന്മാര്ക്ക് മാത്രമേ സ്വന്തമാക്കാന്‍ കഴിയു എന്നാണ് ലേല വിവരങ്ങള്‍ പ്രഖ്യാപിച്ചുള്ള പത്ര കുറിപ്പ് പറയുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായിരുന്ന വസ്തു ലേലത്തിലൂടെ രാജ്യം വിട്ടു പോകാതിരിക്കാൻ താത്കാലിക കയറ്റുമതി നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിലുള്ള ഗാലറിക്കോ സ്ഥാപനങ്ങൾക്കോ, സ്വകാര്യ വ്യക്തികള്‍ക്കോ സ്വർണ കടുവ രൂപത്തിലുള്ള താഴികകുടം സ്വന്തമാക്കാന്‍ വേണ്ടിയാണ് ബ്രിട്ടണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.
2022 ഫെബ്രുവരി 11 വരെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യുകെയിൽ നിന്ന് ആരെങ്കിലും ഇത് വാങ്ങാൻ തയ്യാറാകുകയും പണം നൽകാൻ സാവകാശം ചോദിക്കുകയും ചെയ്താൽ കയറ്റുമതി വിലക്ക് ഒരു മാസം കൂടി നീട്ടിയേക്കും എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക