ഹൈദരാബാദ്: ലോഗോയുള്ള കാരി ബാഗ് ഉപയോക്താവിന് വിറ്റതിന് പിസ ഔട്ട്ലെറ്റിന് 11,000 രൂപ പിഴ ചുമത്തി. ഹൈദരാബാദ് ജില്ല ഉപഭോക്തൃ ഫോറത്തിന്റെതാണ് നടപടി.
പിഴ തുക ഉപഭോക്താവിന് പിസ ഔട്ട്ലെറ്റുകാര്‍ കൈമാറണം എന്നാണ് ഫോറത്തിന്റെ വിധി. കെ മുരളികുമാര്‍ എന്നയാളാണ് പിസ ഔട്ട്ലെറ്റിനെതിരെ കേസിന് പോയത്,
2019 സെപ്തംബര്‍ 16നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിയില്‍ നിന്നും പിസയ്ക്ക് പുറമേ കാരിബാഗിനായി 7.62 രൂപ അധികമായി പിസ വില്‍പ്പനക്കാര്‍ വാങ്ങി.
ഇത് ചോദ്യം ചെയ്തപ്പോള്‍ പിസ ഔട്ട്ലെറ്റുകാര്‍ മോശമായി പെരുമാറിയെന്നും വിദ്യാര്‍ത്ഥിയായ മുരളികുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
അതേ സമയം ആരോപണം പിസ ഔട്ട്ലെറ്റുകാര്‍ നിഷേധിച്ചിരുന്നു. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പരാതിക്കാരന് അനുകൂലമായി വിധി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക