ദില്ലി: യമുനാ നദി വൃത്തിയാക്കാൻ ആറിന പദ്ധതി പ്രഖ്യാപിച്ച് ദില്ലി സർക്കാർ 2025 ഫെബ്രവരിയോട് കൂടി പദ്ധതി പൂര്‍ത്തിയാകുമെന്ന് അരവിന്ദ് കെജ്രിവാള് . യമുനാ നദി നിലവിലെ അഴുക്കുനിറഞ്ഞ അവസ്ഥയിലേക്ക് എത്തിയത് 70 വര്‍ഷങ്ങള്‍ കൊണ്ടാണ്.
രണ്ടുദിവസം കൊണ്ട് നദിയെ വൃത്തിയാക്കാന്‍ സാധിക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് നദി വൃത്തിയാക്കുമെന്ന് കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് താന്‍ വാക്കുനല്കിയിരുന്നു. ഇതിന്റെ ഭാഗമായി ആറിന പദ്ധതികള്‍ നടപ്പിലാക്കാന്‍ പോവുകയാണെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.
മലിനജല ശുദ്ധീകരണ പ്ലാൻറുകൾ നിർമ്മിക്കാനും നിലവിലുള്ള പ്ലാൻറുകളുടെ ശേഷി വർധിപ്പിക്കാനുമാണ് തീരുമാനം. പഴയ പ്ലാൻറുകളുടെ സാങ്കേതികവിദ്യ മാറ്റും. ജുഗ്ഗി,ജോപ്രി ക്ലസ്റ്ററുകളിൽ നിന്ന് നദികളിലേക്ക് ഒഴുകുന്ന മാലിന്യം അഴുക്കുചാലിൽ ലയിപ്പിക്കും.
ചില പ്രദേശങ്ങളിൽ ആളുകൾ മലിനജലം പുറന്തള്ളുന്നതിനുള്ള കണക്ഷനുകൾ എടുത്തിട്ടില്ല. അത്തരം സ്ഥലങ്ങളിൽ നാമമാത്രമായ നിരക്കിൽ കണക്ഷനുകൾ സ്ഥാപിക്കും. അഴുക്കുചാലുകൾ ശുദ്ധീകരിക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ദില്ലിയിൽ തണുപ്പ് കൂടിയതിന് പിന്നാലെ യമുനാ നദിയിൽ വിഷപ്പത രൂപപ്പെട്ടിരുന്നു. കക്കൂസ് മാലിന്യവും സോപ്പും കുടിച്ചേർന്നാണ് പത രൂപപ്പെടുന്നതെന്ന് വിദഗ്ധർ കണ്ടെത്തി. അഞ്ച് വർഷത്തിനുള്ളിൽ എഎപി യമുനാ നദി ശുദ്ധിയാക്കുമെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക