കോഴിക്കോട് ജില്ലയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തി. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് യോഗം വിളിച്ചു ചേർത്തു. ഭക്ഷ്യ വിഷബാധയുണ്ടായി നരിക്കുനിയില്‍ കുട്ടി മരിച്ച സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് പ്രദേശത്തെ കിണറുകളിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് രണ്ടു വയസുകാരനായ യാമിൻ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കുകയും ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേൽക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് വിവാഹ വീട്ടിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളില്‍ പരിശോധന നടത്തി. ഇതിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലായിരുന്നു കോളറയുടെ സാന്നിധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക